ഇരുൾ വീണു വെളിച്ചം ഒളിച്ചോടുന്ന കറുത്ത യാമങ്ങളിൽ നിഴലും അവനും തനിച്ചാവും…. ആ നിഗൂഢ നാഴികകളിൽ അവൻ ഒരു ഭ്രാന്തനെ കാണാറുണ്ടായിരുന്നു…… അയാൾ പ്രസന്ന വദനനായിരുന്നു എങ്കിലും അകമേ നീറിപ്പുകയുന്നത് അവന് കാണാമായിരുന്നു….. അയാൾ നഗ്നനായിരുന്നു….. അയാളുടെ പാട്ട് അവന്റെ കർണ്ണങ്ങളെ പൊള്ളിച്ചു കൊണ്ടിരിന്നു…… അയാളുടെ നൃത്തം അവസാനിക്കുമ്പോൾ കയ്യിലിരിക്കുന്ന സ്ഫടിക ഗോളം അയാൾ എറിഞ്ഞുടക്കുന്നു….. അവന്റെ നോട്ടത്തിലെ ചോദ്യഭാവം കണ്ടിട്ടാവണം അയാൾ ഇപ്രകാരം പറയുന്നു :
“ഹേ നിശാ സഞ്ചാരീ അത് എന്നെ മുറുകി വരിഞ്ഞിരിക്കുന്ന സ്നേഹമാണ്… അത് എറിഞ്ഞുടക്കുക വഴി അതിനെ ഞാൻ ശൂന്യതയിൽ ലയിപ്പിച്ചു…. സ്നേഹമെന്ന ആ പ്രതിഭാസം എന്നെ വീർപ്പു മുട്ടിക്കുകയായിരുന്നു…. ഞാൻ അതിൽ നിന്നും മോചനം നേടി…. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ് സ്നേഹമാകുന്ന ബന്ധനത്തിൽ നിന്നും തീർത്തും സ്വതന്ത്രൻ…”
ചോദ്യങ്ങൾ അവസാനിക്കാത്ത അവന്റെ മുഖത്തേക്ക് നോക്കി അയാള് വീണ്ടും പറഞ്ഞു :
“നമുക്ക് പിരിയാൻ നേരമായി… ഒന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ… അനർഹനെന്നു തോന്നിയാൽ സ്നേഹമായാലും അതിനെ പറിച്ചെറിയണം… അല്ലാത്ത പക്ഷം അത് നമ്മെ വീർപ്പു മുട്ടിച്ചു കൊണ്ടിരിക്കും…
ഞാൻ യാത്രയാവട്ടെ …. വെളിച്ചത്തിന്റെ കണങ്ങൾ എനിക്ക് അസഹനീയമാണ്…
ഇനി നമ്മൾ കാണുമോ ?….
അർത്ഥമറിയാത്ത ഒരു ചിരി മാത്രമായിരുന്നു മറുപടി…………………
എം. ജാസിം അലി