അവന്റെ വായിൽ നിന്നു വീണ ആ പേര്…. അയാളെ തേടി കണ്ടുപിടിക്കലായിരുന്നു എന്റെ അടുത്ത ലക്ഷ്യം.. കാലത്ത് ഈ ബോഡി നിങ്ങൾ കണ്ടെത്തുമെന്നറിയാവുന്നത് കൊണ്ട് അതിന് മുൻപേ ഞാനവനെ പൊക്കി…എനിക്ക് സുരക്ഷിതം എന്ന് തോന്നിയ ഒരിടത്ത് ഞാനവനെ ഒളിപ്പിച്ചു …അവന്റെ വിസ്താരവും ശിക്ഷാ വിധിയും പിന്നേക്ക് വെച്ച് ആദ്യം നിങ്ങളുടെ നീക്കങ്ങൾ ഞാൻ നിരീക്ഷിച്ചു.. അന്തരീക്ഷം അനുകൂലമാണെന്ന് മനസ്സിലായ ഉടനെ ഞാനെന്റെ വിസ്താരം ആരംഭിച്ചു…ഒടുവിൽ ആ രാത്രി ഞാനെന്റെ ശിക്ഷയും നടപ്പാക്കി…വീണ്ടും ഞാൻ നിങ്ങളുടെ പിറകേ കൂടി.. നിങ്ങൾ എന്നിലേക്ക് തിരിയുമെന്നുറപ്പായിരുന്നു.. അതുകൊണ്ട് ഇന്നിവിടെ ഈ കൂടിക്കാഴ്ച്ച നടക്കുന്നു….
ഇനിയെങ്കിലും പറയൂ…ആരാണയാൾ..?
അയാൾ.. ആന്റണി ഫെർണാണ്ടസ്.. ഡെയ്സിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അയാൾ അവരുടെ ജീവിതത്തിലേക്ക് വരുന്നത്.. ഡെയ്സിക്ക് ഓർമ്മവെക്കും മുന്നേ അവളുടെ അച്ഛൻ മരിച്ചിരുന്നു… അനന്തരം നിവർത്തിയില്ലാതെ ഇയാളെ വിവാഹം കഴിക്കേണ്ട അവസ്ഥയിലേക്ക് അവളുടെ അമ്മ എത്തി.. പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.. ആ കുടുംബം സന്തോഷത്തോടു കൂടെ തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്.. ഡെയ്‌സിക്കും ചേച്ചിക്കും അയാൾ പ്രിയപ്പെട്ട പപ്പയായി മാറി… അയാൾക്ക് കോയമ്പത്തൂര് ബിസിനെസ്സ് ആണെന്നായിരുന്നു പറഞ്ഞിരുന്നത്.. കോയമ്പത്തൂര് നിന്ന് ഇടയ്ക്കിടെ സമ്മാനങ്ങളുമായി അയാളെത്തി.. പക്ഷേ ഒരിക്കലും കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയില്ല.. കാലം കടന്നുപോയി.. കുട്ടികൾ വളർന്നു… മൂത്ത മോളുടെ വിവാഹം അത്യാഡംബരത്തോടെ നടന്നു… ഇളയ മകൾ ഡെയ്‌സി സ്നേഹിക്കുന്ന ആൾ വിവാഹാലോചനയുമായി വീട്ടിൽ വരുമെന്നറിയിച്ചതിന്റെ തലേനാൾ അയാൾ വീട്ടിലെത്തി… ബന്ധു വീട്ടിലെവിടെയോ പോയ അവളുടെ അമ്മയ്ക്ക് അന്ന് മടങ്ങാൻ കഴിഞ്ഞില്ല.. അവൾ പപ്പയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത ശേഷം പതിവു പോലെ എന്നെ വിളിച്ചു ശുഭരാത്രി ചുംബനങ്ങൾ നേർന്ന് ഉറങ്ങാനായി മുറിയിലേക്ക് പോയി… വാതിലടച്ചു തിരിഞ്ഞപ്പോൾ അവൾ ഞെട്ടി… തൊട്ടടുത്ത് ദേ നിൽക്കുന്നു പപ്പ.. അവൾക്ക് ശബ്ദിക്കാനാവുന്നതിന് മുൻപ് അവളുടെ വായ് പൊത്തി അയാൾ അവളെ ചുറ്റിപ്പിടിച്ചു.. ഷാൾ കൊണ്ട് വായ് മൂടിക്കെട്ടി.. കുതറി മാറാൻ നോക്കിയ അവളെ കരണത്തടിച്ചു ബെഡിലേക്ക് വീഴ്ത്തി.. ബെഡ്ഷീറ്റ് വലിച്ചു കീറി കൈകാലുകൾ ബന്ധിച്ചു.. അവിടെയിട്ട് അവളെ പിച്ചിച്ചീന്തി…
കുറേക്കഴിഞ്ഞു ആകെ തകർന്നിരിക്കുന്ന അവളോട് പറഞ്ഞു..
ഇവിടെ നടന്നത് ആരോടും മിണ്ടിപ്പോവരുത്.. ഇത് കണ്ടോ.. നീ വാ തുറന്നാൽ നാളെ ഈ ലോകം കണ്ടു രസിക്കുന്നത് ഇതായിരിക്കും..
അയാൾ തന്റെ ലാപ്പ് ടോപ്പിലെ വീഡിയോസ് കാണിച്ചു.. അത് മുഴുവൻ അവളുടെ അമ്മയുടേയും ചേച്ചിയുടെയും നഗ്‌ന ദൃശ്യങ്ങളായിരുന്നു..
അവൾ ആകെ മരവിച്ചു പോയി…
ആദ്യം നീ ചെയ്യേണ്ട ഒന്നുണ്ട്… ഇപ്പോത്തന്നെ നിന്റെയാ കാമുകനെ വിളിച്ച് അവനുമായി നിനക്കിനി ഒരു ബന്ധവുമില്ലെന്ന് പറയണം.. ഇല്ലെങ്കിൽ അറിയാലോ.. ? നിന്റെ അമ്മയും ചേച്ചിയും .. ങ്ഹാ..
അയാൾ അവളെ കെട്ടഴിച്ചുവിട്ടു… അവൾ അങ്ങനെ എന്നെ വിളിച്ചു… അത് കഴിഞ്ഞപ്പോൾ അയാൾ വാതിൽ തുറന്നപ്പോൾ മുൻപിൽ ഡെയ്സിയുടെ അമ്മ… രാത്രി എങ്ങനെയോ തിരിച്ചു പോന്ന അവർ സ്പെയർ കീ കൊണ്ട് വീടുതുറന്ന് അകത്തു കയറിയപ്പോഴാണ് ഡെയ്സിയുടെ മുറിയിൽ സംസാരം കേട്ട് അങ്ങോട്ട് ചെന്നത്…
ചെകുത്താനേ.. എന്റെ കുഞ്ഞിനെ നീ…
അവർ അയാളെ കഴുത്തിന് കുത്തിപിടിച്ചു..
അവരെ പിടിച്ചു തള്ളി അടിച്ചു വീഴ്ത്തി അയാൾ അവരെ സാരി കൊണ്ട് ബന്ധിച്ചു.. ഓടിവന്ന ഡെയ്‌സിയേയും അയാൾ കീഴ്പ്പെടുത്തി ബന്ധിച്ചു..
റോക്കീ….
ആരും കാണാതെ റോക്കിയെ നേരത്തെ അയാൾ തന്റെ മുറിയിൽ ഒളിപ്പിച്ചിരുന്നു..
റോക്കി ഓടിയെത്തി..
രണ്ടിനേം പിടിച്ചു വണ്ടിയിലിട്… നമ്മൾ പോകുന്നു..
റോക്കി അവരെ വായ് അടക്കം മൂടിക്കെട്ടി വലിച്ചിഴച്ച് വണ്ടിയിലിട്ടു..
കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന പെൺ വാണിഭ റാക്കറ്റിന്റെ തലവനായിരുന്നു അയാൾ.. അയാളുടെ വലം കയ്യാണ് റോക്കി… ഡെയ്സിയുടെ ചേച്ചി ആനിയെയും കല്യാണ നാടകം നടത്തി അവർ വിറ്റതാണ്.. നീണ്ട നാളുകൾ നേരിട്ട പീഡനങ്ങൾക്കൊടുവിൽ ഡെയ്സിയും അമ്മയും എങ്ങനെയോ അവിടുന്ന് രക്ഷപെട്ടു.. ഒരുവിധം അവർ വീട്ടിലെത്തി.. അപ്പോഴായിരിക്കാം ഞാൻ കണ്ടത്..പേടിച്ചരണ്ട അവർക്ക് വീടുപൂട്ടി ഒളിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ…അന്ന് രാത്രി ഞാനെത്തും മുൻപേ അവരെ കണ്ടുപിടിച്ച റോക്കി, ഫെർണാണ്ടസ് അയാളെ അകത്ത് കയറ്റാറുള്ള രഹസ്യ വഴിയിലൂടെ അകത്തെത്തി… ആദ്യം അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു.. പിന്നെ ഡെയ്‌സിയെ ആക്രമിച്ചു..അടിച്ചു വീഴ്ത്തിയ അവളെ അവനും പ്രാപിച്ചു.. ശ്വാസം നിലച്ച അവളെ കെട്ടിത്തൂക്കി..അമ്മയെയും അങ്ങനെ ചെയ്യാൻ തുനിയുമ്പോഴേക്ക് ഞാനെത്തി… ഭാഗ്യവശാൽ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല.. .കൃത്യത്തിന് അവനെ പറഞ്ഞയച്ചു റോസ് ഹോട്ടലിലെ മുറിയിൽ ഉണ്ടായിരുന്നു ഫെർണാണ്ടസ്..
ഫെർണാണ്ടസ് അയാൾക്ക് എന്ത് സംഭവിച്ചു..?
ദാ കണ്ടോളൂ സർ.. അവൻ പോക്കറ്റിൽ നിന്നും ഒരു ടോർച്ച് എടുത്ത് ഒരുവശത്തേക്ക് അടിച്ചു..
അവിടെ ഉടലും തലയും വേർപെട്ട് വികൃതമായി കിടക്കുന്ന ഫെർണാണ്ടസിന്റെ ശരീരം..
അപ്പൊ… മൈക്കിൾ, എന്താ അടുത്ത പരിപാടി..?
എന്ത് പരിപാടി സർ…? എന്റെ ദൗത്യം കഴിഞ്ഞു.. ഞാനിപ്പോ സാറിന് കീഴടങ്ങുന്നു…
യൂ ക്യാൻ ടേക് മീ…
മൈക്കിൾ എന്തിനാണ് എന്റെ കൂടെ വരുന്നത്..? അതിന് നിങ്ങളെന്ത് കുറ്റം ചെയ്തു … ?
ഒന്നും മനസ്സിലാകാതെ മൈക്കിൾ അയാളെ തുറിച്ചു നോക്കി …
പെൺവാണിഭ റാക്കറ്റിലെ പ്രധാനിയായ റോക്കി എന്നയാൾ തന്റെ മക്കളെ നശിപ്പിച്ചതറിഞ്ഞ ഫെർണാണ്ടസ് റോക്കിയെ തേടിപ്പിടിച്ച് കൊന്നു… അത് മനസ്സിലാക്കിയ റോക്കിയുടെ കൂട്ടാളികൾ ഫെർണാണ്ടസിനെയും അതുപോലെ തീർത്തു.. കേസ് അന്വേഷണം കോയമ്പത്തൂർ പെൺവാണിഭ റാക്കറ്റ് കേന്ദ്രീകരിച്ച് നീങ്ങുന്നു.
അതുകൊണ്ടാണ് ഞാൻ ചോദിച്ചത് മൈക്കിൾ ഇനിയെന്താ പരിപാടിയെന്ന് …
സർ.. ഞാൻ..
ഒന്നും പറയണ്ട മൈക്കിൾ… ഈ കേസിൽ ഞാൻ നിയമത്തിനപ്പുറത്ത് നീതിക്കൊപ്പമാണ്..
താങ്ങാവുന്ന ദുരന്തങ്ങളല്ല ഉണ്ടായതെന്നറിയാം.. എങ്കിലും തളരരുത്.. നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കു വേണ്ടി… നിന്നെക്കുറിച്ചോർത്ത് വിങ്ങുന്ന അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാം മറന്നു ജീവിക്കണം..
സർ .. ഞാൻ എനിക്ക് …
ഒന്നും ആലോചിക്കേണ്ട … മൈക്കിൾ… നമ്മുടെ നിയമങ്ങളെക്കാൾ നീതിയുടെ രൂപം കൊള്ളാൻ കെൽപ്പുണ്ടാവുക പലപ്പോഴും നിങ്ങളെപ്പോലെയുള്ളവർക്കാണ്… എനിക്ക് നിങ്ങളെ മനസ്സിലാവും … ഈ കാക്കിയുടുപ്പിന്റെ ആവരണത്തിനപ്പുറത്ത് ഞാനും ഒരു മനുഷ്യനാണ് … ഒരു മകനും കാമുകനും സഹോദരനും അച്ഛനുമൊക്കെയാണ് … നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇത് തന്നെയാവും ചെയ്യുക… പറയാൻ എളുപ്പമാണെങ്കിലും എല്ലാം മറക്കുക എന്നത് അത്ര എളുപ്പമല്ല എന്നറിയാം… എന്നാലും എല്ലാം മറക്കാൻ ശ്രമിക്കണം … നിങ്ങൾക്കിവിടെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് … ഈ മൂടിക്കെട്ടിയ ഭാവം വെടിഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിക്കൂ….
അവൻ ചിരിച്ചു….
അപ്പൊ മൈക്കിൾ, എന്താ പരിപാടി..?
പോവണം സർ.. മോർച്ചറിയിൽ കിടക്കുന്ന ഡെയ്സിയുടെ ശരീരം ഏറ്റു വാങ്ങണം… വേണ്ട കർമ്മങ്ങളോടെ സംസ്കരിക്കണം… ഒരുപാട് വിഷമിപ്പിച്ചതിന് എന്റെ അച്ഛന്റെയും അമ്മയുടെയും പാദങ്ങളിൽ വീണ് മാപ്പ് ചോദിക്കണം..പിന്നെ ഒറ്റപ്പെട്ടു പോയ ആ പാവം അമ്മയെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവണം… എന്റെ കുടുംബം സന്തോഷത്തോടെ അവരെ ഞങ്ങളുടെ സ്നേഹക്കൂടിലേക്ക് സ്വീകരിക്കും…
ഒരുപാട് സന്തോഷം മൈക്കിൾ… എന്നാൽ ഞാൻ പോട്ടെ.. ?
ഞാനും പോകുവാണ് സാർ… ഇവിടെ ഇനി എനിക്കെന്താ കാര്യം ..
ഓക്കേ മൈക്കിൾ… ആൾ ദി ബെസ്റ്റ്…
ഒത്തിരിയൊത്തിരി നന്ദിയുണ്ട് സർ.. മറക്കില്ല ഉയിരുള്ള കാലം വരെ…
നന്മയുടെ, സ്നേഹത്തിന്റെ പുതിയ ജീവിതത്തിലേക്ക് മൈക്കിൾ യാത്രയായി…
(അവസാനിച്ചു)
With Love
ജാസിം അലി