പൂക്കോട്ടുമണ്ണ… ഒരു റബ്ബർ തോട്ടത്തിനടുത്ത് ആളുകൾ തടിച്ചുകൂടി നിൽക്കുന്നുണ്ട്…
രാജേഷ് ആ ആളുകളൊയൊക്കെ ഒന്ന് മാറ്റ്…
ആരാണ് പോലീസിനെ വിളിച്ചത് ?
ഞാനാണ് സർ…. എന്റെ പേര് റാഷിദ്..ഇവിടുത്തെ ലോക്കൽ സെക്രട്ടറി ആണ്…കൈപ്പിനി ഭാഗത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഇതുവഴി പാസ്സ് ചെയ്തപ്പോഴാണ് ഇത് എന്റെ ശ്രദ്ധയിൽ പെട്ടത്..ഇവിടുത്തെ ടാപ്പിംഗ് തൊഴിലാളിയായ മുകേഷ് ആണ് ഇത് ആദ്യം കണ്ടത്…വരൂ സർ ദാ അവിടെയാണ് …
അവർ അങ്ങോട്ട് നടന്നു…അപ്പോഴേക്കും ഫോറൻസിക് ടീം എത്തി…കണ്ടെത്തിയ തലയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നുമില്ലായിരുന്നു..മുഖം വ്യക്തമായിരുന്നത്കൊണ്ട് അതിന്റെ ഒരു ചിത്രം എടുത്ത് മറ്റു ഫോര്മാലിറ്റിസ് തീത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോവാൻ പറഞ്ഞു…സമീപവാസികളായ ആളുകളിൽ ആർക്കെങ്കിലും ആ മുഖം തിരിച്ചറിയാനാവുന്നുണ്ടോ എന്ന് അന്വേഷിച്ചു …കുറേ ആളുകൾ വന്നു നോക്കി…ചിലർ പറഞ്ഞു അടുത്ത കുറച്ചു ദിവസങ്ങളായി അയാൾ ടൂവീലറിൽ അത് വഴി പോവാറുള്ളതായി പറഞ്ഞു…വേറെ വിവരം ഒന്നുമറിയില്ല…അപ്പോഴാണ് കൂട്ടത്തിലൊരാൾ വിളിച്ചത്..
സർ…ഇയാൾ ഇവിടെ അടുത്തൊരു വീട്ടിലേക്ക് പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്….
എപ്പോഴാണ് കണ്ടത്…? ഏതുവീട്ടിലേക്കാണ് പോവുന്നത് കണ്ടത് ….?
രണ്ടുദിവസം മുൻപാണ് സർ…വൈകുന്നേരം…കുറച്ചപ്പുറത്തുള്ള ഒരു വീടാണ്…പക്ഷേ ആ വീട് കുറച്ചുകാലമായി പൂട്ടിക്കിടക്കുകയാണ്….അവർ എങ്ങോട്ടാണ് പോയതെന്ന് അറിയില്ല…
നിങ്ങളുടെ പേരെന്താണ് ? നിങ്ങൾ അപ്പോൾ എന്തിനാണ് അതുവഴി വന്നത്…?
സർ … ഞാൻ കുമാരൻ…എനിക്ക് പോത്ത് കച്ചവടമാണ്..അന്ന് വൈകിട്ട് പോത്തുകളെ കുളിപ്പിച്ച് മടങ്ങുമ്പോഴാണ് ഞാനയാളെ കണ്ടത്…ആ വീട്ടിലേക്ക് റോട്ടിൽ നിന്നുമൊരു ഒറ്റവഴിയാണ്…അയാൾ അതുവഴി കയറിപ്പോവുന്നത് ഞാൻ കണ്ടു….ആള് മുൻപ് ഇവിടെങ്ങും കണ്ടിട്ടുള്ള ആളല്ല….
ഓക്കേ…കുമാരേട്ടാ..വളരെ വിലപ്പെട്ടൊരു വിവരമാണ് നിങ്ങൾ നൽകിയത്..ഞങ്ങൾക്ക് ആ വീടൊന്നു കാണിച്ചു തരണം
ശരി സർ….വരൂ..
അയാളെയും ജീപ്പിൽ കയറ്റി അവർ അങ്ങോട്ട് നീങ്ങി…കുറച്ചു ദൂരം പോയപ്പോൾ അയാൾ പറഞ്ഞു
സർ…ഈ വീടാണ് ഞാൻ പറഞ്ഞത്…
അവർ അങ്ങോട്ട് നീങ്ങി…വീടിനു മുൻപിൽ വണ്ടി പാർക്ക് ചെയ്ത് ചുറ്റുഭാഗവും പരിശോധിക്കാൻ പോലീസ് സംഘത്തിന് നിർദേശം നൽകി …അവർ മൂന്നുപേരും ഡോറിനടുത്തേക്ക് നീങ്ങി..മെഹ്ബൂബ് ഖാൻ പതുക്കെ ആ ഡോർ തുറക്കാൻ നോക്കി..അത് പൂട്ടിയിട്ടില്ലായിരുന്നു… കുമാരേട്ടനെ പുറത്ത് നിർത്തി അവർ അകത്ത് കയറി…താഴെയുള്ള മുറികളിലൊന്നും ഒന്നുമില്ലായിരുന്നു…അവിടെയുണ്ടായിരുന്നതെല്ലാം എങ്ങോട്ടോ മാറ്റിയ പോലെ..ആകെ മൊത്തം നിഗൂഡതകളാണല്ലോ സർ…
അവർ മുകളിലേക്ക് കയറി…ആദ്യത്തെ മുറിയുടെ ഡോറിനു സമീപമെത്തിയപ്പോൾ തന്നെ കണ്ടു അടിയിലൂടെ ഒലിച്ചിറങ്ങിയ ചോര….ഡോർ തുറന്നു അകത്ത് കയറിയപ്പോൾ അവിടെയാകെ രക്തം തളം കെട്ടി നിൽക്കുന്നു..ചുമരിലും ബെഡിലുമൊക്കെ രക്തം ചിന്തിയ പാടുകൾ…മുറിയാകെ വീക്ഷിച്ച ശേഷം മറ്റു ടെസ്റ്റുകൾക്കുള്ള നിർദേശം കൊടുത്തു…..
ആ സമയം എസ് ഐ സുനിൽകുമാർ തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്നു…
മെഹ്ബൂബ് …..ഒരു വല്ലാത്ത ശബ്ദത്തിൽ അയാൾ വിളിച്ചു …
എന്തുപറ്റി സുനിൽ ? മെഹ്ബൂബ് ഖാനും സി ഐയും പെട്ടെന്ന് അങ്ങോട്ട് ചെന്നു
ആ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഒരു പെൺകുട്ടിയുടെ ശരീരം ..
സർ.. ഈ പെൺകുട്ടി ….നമ്മളെവിടെയോ …
മെഹ്ബൂബ് വാട്സാപ്പിൽ വന്ന ഫോട്ടോ എടുത്തു നോക്കി….അതെ ഇത് അവളാണ്..
ഡെയ്‌സി…..
(തുടരും)
***************ജാസിം അലി****************