നിർദ്ദയം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധഃകൃത കീഴാള വർഗ്ഗത്തിന് കാവലൊരുക്കാൻ നിയമത്തിനോ നിയമപാലകർക്കോ നീതിപീഠത്തിനോ സാധിക്കാത്ത അവസ്ഥയാണ് … അല്ലെങ്കിൽ അടിയാളന്റെ സങ്കടങ്ങൾ കാണാനോ കേൾക്കാനോ ഇവർക്കൊന്നും നേരമില്ല എന്നതാണ് വാസ്തവം .. രാജ്യത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ പരസ്യമായ ധ്വംസനത്തിനു കുടപിടിക്കുന്നത് ഇവിടുത്തെ ഭരണകൂടം തന്നെയാണ് എന്നത് ഏറെ ഭീകരമായൊരു യാഥാർഥ്യം …. കടിച്ചു കീറപ്പെട്ട പെണ്ണുടലുകൾക്ക് നേരെ പരിഹാസച്ചിരി മുഴക്കുന്ന നിയമപാലകരാണിവിടെ …. പിച്ചിച്ചീന്തിയ മാനത്തിന് നീതിതേടി ചെല്ലുമ്പോൾ നിയമത്തിന്റെ സംരക്ഷകർക്ക് കൂടി കിടന്നു കൊടുക്കേണ്ട ഗതികേടിലാണ് ഇന്നിന്റെ സ്ത്രീത്വം …. പട്ടിയുടെയും പന്നിയുടെയും മരണത്തിൽ കണ്ണീരൊഴുക്കുകയും അവ ആക്രമിക്കപ്പെടുമ്പോൾ ഘോര ശബ്ദത്തിൽ വാചാലരായി രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന പോരാളികളൊന്നും ഈ പാവങ്ങളെ കാണാറ് പോലുമില്ല … പിഞ്ചുകുഞ്ഞു മുതൽ പടുകിഴവി വരെ തുടകൾക്ക് ഇടയിലൊരു ദ്വാരം അധികമായ് ഉണ്ടായിപ്പോയതിന്റെ പേരിൽ കടിച്ചു കുടയപ്പെടുമ്പോൾ അതിനു നേരെ മൗനം പാലിക്കുന്ന കപട മഹിളാ പ്രതിനിധികളടക്കം വലിയൊരു ചെന്നായ്ക്കൂട്ടത്തിനിടയിലാണ് ഇന്ന് ഭാരത സ്ത്രീത്വം അകപ്പെട്ടിരിക്കുന്നത് കന്നുകാലിയോട് കാണിക്കുന്ന ദയപോലും ഇവരോട് ആരും കാണിക്കുന്നില്ല ….
ഇന്നും അയിത്തവും ഉച്ചനീചത്വവും വിഹരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മേലാളന്റെ കിരാത പീഡനങ്ങൾക്കും കൊലക്കത്തിക്കും ഇരയാകുന്ന സാധുക്കളായ കീഴാള സമൂഹത്തിന് അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനോ സംരക്ഷണം നൽകാനോ ഇവിടുത്തെ നിയമങ്ങൾക്ക് കെല്പില്ല … ഫ്യൂഡൽ മാടമ്പിമാരുടെ ചെരിപ്പ് നക്കികളായ നിയമപാലകരും , മടിശീല വീർപ്പിച്ച നോട്ടുകെട്ടുകൾക്ക് മുന്നില് ഇവർക്ക് വിടുപണി ചെയ്യുന്ന ഭരണകൂടവും , എല്ലാത്തിനും ഒത്താശ ചെയ്യുന്നൊരു നീതിപീഠവും … അധഃപതനത്തിന്റെ അന്ത്യത്തിലെത്തി നില്ക്കുന്ന ഈ മണ്ണിന് മോചനം നല്കാനായി നീതിയുടെ ഏത് അവതാരമാണ് ഇനി പിറക്കാനിരിക്കുന്നത് ? അവതാരമെടുക്കുന്ന നീതിയുടെ ഭടന് ഈ ക്ഷുദ്രശക്തികളുമായി പോരടിച്ചു ധർമ്മത്തിന്റെയും നീതിയുടെയും അടിത്തറ ഭദ്രമാക്കാൻ സാധിക്കുമോ …? കുടിലതയുടെ വിഷസർപ്പങ്ങളെ ഈ മണ്ണിൽ നിന്ന് തുരത്തിയോടിക്കാനാവുമോ …. സാധ്യമോ ഇനിയീ മണ്ണിനൊരു മോചനം ..?
***************ജാസിം അലി****************